• തഥാഗതന്‍റെ ശിഷ്യന്‍ സുഭൂതി മരച്ചുവട്ടില്‍ ധ്യാനലീനനായി ഇരിക്കുകയായിരുന്നു. സമാധിയുടെയോ നിര്‍വാണത്തിന്‍റെയോ
    നിര്‍വൃതിയിലെന്നപോലെ ഇരുന്ന സുഭൂതിയുടെ ശിരസ്സില്‍ പൂക്കള്‍ പൊഴിഞ്ഞു. " ശൂന്യതയെപ്പറ്റി താങ്കള്‍ നല്‍കുന്ന സന്ദേശത്തില്‍ ആകൃഷ്ടരായ ഞങ്ങള്‍ ആനന്ദത്തോടെ വര്‍ഷിക്ക...ുന്ന പൂക്കളാണിത്.." ദേവകള്‍ ആകാശത്ത് നിന്ന് മൊഴിഞ്ഞു.
    ' അതിനു ഞാന്‍ ഒ...ന്നും പറഞ്ഞില്ലല്ലോ?' സുഭൂതി ചോദിച്ചു.
    " ഉവ്വ് . താങ്കള്‍ ശൂന്യതയെപ്പറ്റി ഒന്നും പറഞ്ഞില്ല. . അതുതന്നെയാണ് മൌനത്തിന്‍റെ സരളമായ പ്രകാശനം. അപ്പോള്‍ സുഗന്ധിയായ പൂക്കള്‍ മഴ പോലെ പൊഴിഞ്ഞു.

    നമുക്ക് കികാകുവിന്‍റെ ഹൈക്കു പരിഭാഷപ്പെടുത്തിയാലോ?


    Here and there
    frogs croaking in the night
    stars shining

    The messenger
    Offers a branch of plum-blossoms,
    And then the letter

    the old messenger
    proffering his plum-branch first...
    only then the letter

    a summer shower —
    a woman sits alone
    gazing outside

    In flat sunset light
    a butterfly wandering
    down the city street






    *
    o

    Here and there /frogs croaking in the night /stars shining
    രാത്രി; പലദിക്കില്‍നിന്നും
    തവളക്കരച്ചിലിന്‍റെ മുഴക്കം.
    നക്ഷത്രങ്ങള്‍ക്കു രത്നത്തിളക്കം.

    ...The messenger /Offers a branch of plum-blossoms /And then the letter
    ഹംസദൂതന്‍;
    ആദ്യം സുന്ദരമൊരു പ്ലംപൂങ്കുല....
    പിന്നെ സന്ദേശവും.

    the old messenger /proffering his plum-branch first.../only then the letter
    വൃദ്ധനീ സന്ദേശവാഹകന്‍;
    മുന്തിരിപ്പൂച്ചെണ്ടിന്‍ സാന്ത്വനമാദ്യം;
    പിന്നെയതാ, സന്ദേശക്കുറിമാനം.

    a summer shower /a woman sits alone /gazing outside
    വേനല്‍ മഴ;
    ഒരു തരുണിയിതാ..
    തനിയെ, വഴിയില്‍ കണ്ണും നട്ട്.

    In flat sunset light /a butterfly wandering /down the city street
    അരുണിമാഭരിതമീ സന്ധ്യ;
    പാറിക്കളിക്കുന്നൂ, ഒരു വര്‍ണപതംഗം-
    നഗരവീഥികള്‍ താണ്ടി.( രാമന്‍ വി ആര്‍ )
    o
    അങ്ങിങ്ങു കരയും
    മണ്ഡൂകങ്ങള്‍
    നക്ഷത്ര ശോഭിതം രാത്രി !

    o

    സന്ദേശഹരന്‍
    നീട്ടുന്നിതാ പഴപ്പൂന്കുല
    സ്വസ്തിമുഖം

    o
    വൃദ്ധ പ്രഹാര്യന്‍
    നല്‍കീടുന്നു പ്ലം പൂക്കള്‍
    പിന്നെ നിനക്ക് തരാന്‍ ലിഖിതം !

    o
    വേനല്‍ വൃഷ്ടി
    ഒറ്റയ്ക്ക്, കണ്ണുചിമ്മാതി-
    രുന്നാരേ നോക്കുന്നു നീ സുന്ദരീ
    o
    സൂര്യവീചികള്‍
    ഉഴറും പൂമ്പാറ്റകള്‍
    നഗരവീഥി തന്‍ ഗതവേഗങ്ങളില്‍ !( സോണി ജോസ് )

    o

    a summer shower —
    a woman sits alone
    gazing outside....ഒറ്റക്കിരിപ്പാണിവള്‍,പുറംകാഴ്ചയില്‍ /വെയില്‍ ചിറകു കുടയുന്നു/ചിതറി വീഴുന്നു ചുടു തൂവലുകള്‍!..
    o
    In flat sunset light
    a butterfly wandering
    down the city street...തെരുവീഥിയില്‍, നിറക്കൂട്ടിന്‍ചിറകു-/വിടര്‍ത്തി അലസഗമനം ചെയ്യും /പൂമ്പാറ്റ പോലെയീ ; അസ്തമയം!.
    ( തോമസ്‌ മേപ്പുള്ളി )
    o

    n ഏകയാണവള്‍ ..
    ഒരു വേനല്‍ മഴയെ നോക്കി
    വെളിയില്‍ വഴിക്കന്ന്ന്നുമായ്
    ഒറ്റക്കിരിപ്പവള്‍

    o

    വേനല്‍മഴയില്‍ ഏകയായ്
    വഴിയോരക്കന്ന്ന്ന്നുമായ്
    ഇരിപ്പാണവള്‍
    o
    താരകള്‍ തിളങ്ങുമീ രാത്രിയില്‍
    അങ്ങിങ്ങു മുഴങ്ങുമീ
    മണ്ഡൂകങ്ങള്‍ തന്‍ കരച്ചില്‍

    o
    ആദ്യമാ പൂക്കളും , അതിന്‍ പിറകു മാത്രമാ
    സന്ദേശവും കൈമാറുമീ ....സന്ദേശവഹകന്‍ ( മിനി ശ്രീനിവാസന്‍ )

    o


    o


    o


    o

    രാത്രിയില് അങ്ങിങ്ങായി
    തവളകള് കരയുന്നു
    താരകള് തിളങ്ങുന്നു

    o
    അഞ്ചലപ്പൂപ്പന്
    പൂക്കള് തിങ്ങിയ ഒരുചില്ല നീട്ടുന്നൂ
    പിന്നെയൊരു കത്തും.

    o
    അസ്തമയത്തിന്റെ പ്രകാശപ്പരപ്പില്
    ഒരു ചിത്രശലഭം പാറിയിറങ്ങുന്നു
    നഗര വീഥിയിലേയ്ക്ക്. ( സോജന്‍ ജോസഫ്‌)
    o
    Here and there
    frogs croaking in the night
    stars shining
    തിളങ്ങും നക്ഷത്ര രാത്രിയില്‍
    ഹര്‍ഷാരവമുതിര്‍ക്കുന്നു തവളകള്‍.
    o
    the old messenger
    proffering his plum-branch first...
    only then the letter
    വയോധികന്‍ ദൂതന്‍
    കത്ത് കൈമാറുംമുന്‍പേ
    നീട്ടുന്നു ;പൂത്തുലഞ്ഞോരു ചില്ല.. ( തോമസ്‌ മേപ്പുള്ളി)
    ( ഏകോപനം . സേതുമാധവന്‍ മച്ചാട്