നമുക്ക് 'ഹൈക്കു' കവിതകള്‍ പരിചയപ്പെടാം.
ജപ്പാനിലാണ് ഹൈക്കുവിന്റെ പിറവി . രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരും.
ഓര്‍മയുടെ, സ്വപ്നത്തിന്റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം.
പുല്ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം .
ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവം .
ബാഷോവില്‍ നിന്ന് തുടങ്ങാം. കവിതയെ ആരാധിക്കുന്ന എല്ലാ സഹൃദയര്‍ക്കും 'ഹൈക്കു'വിന്റെ സൌന്ദര്യ നിമിഷങ്ങളിലേക്ക് സ്വാഗതം.
കുന്നുകളിറങ്ങി വരുന്ന മന്ദാനിലനെപ്പോലെ, തടാകത്തില്‍ വീണുകിടന്ന ചാന്ദ്രിമ പോലെ, വിണ്‍ഗംഗയിലെ പ്രകാശപ്രസരം പോലെ ഹൈക്കു.
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല് മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.The butterfly is perfuming
it's wings in the scent
0f the orchid.
പൂന്തേനില്‍ ചിറകു നനച്ച്
സുഗന്ധിയായ ശലഭം
അതേ വസന്തം എത്തി, (ബിന്ദു ബി മേനോന് ) Yes, spring has come
This morning a nameless hill
Is shrouded in mist.
ഈ പുലരിയില്‍
മഞ്ഞു പുതച്ച് ഒരു
പേരില്ലാക്കുന്ന് (ബിന്ദു ബി മേനോന് ) It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
ആഴത്തില്‍ വേരുകള്‍
പടര്‍ത്തി ശരത്ക്കാലം
എനിക്കരികിലെ
പഴയ കുളത്തില്‍
തുടിച്ചു കുളിക്കുന്ന തവള (ബിന്ദു ബി മേനോന്)
ചിറകില്‍ പരാഗത്തിന്
സുഗന്ധം പേറുന്നൊരു ശലഭം
നൃത്തം വച്ചു
പറക്കുന്നുന്ടെന്‍ ചുറ്റും
...വസന്തം സ്വര്‍ണ്ണക്കയ്യാല്‍
അറിയാക്കുന്നില്‍ തോളില്‍
ശുഭ്രമാമൊരു മഞ്ഞിന് തൂവാല-
പുത്യ്ക്കുന്നു
ശരത്തില്‍ മൌനത്തിന്റെ
കുമിള പോട്ടിച്ചൊരു
തവള ചാടുന്നുന്ടെന്‍
ജാലകച്ചില്ലിന് ചാരെ
തവളകിലുക്കം ! (ശ്രീകുമാര്‍ കരിയാട് )
മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ
അഴകോലും പൂമണിച്ചിറകിലെല്ലാം
പൂശുന്നീ പൂമ്പാറ്റ മോദമോടെ (സോജന് ജോസഫ്)
Yes, spring has comeThis morning a nameless hill
Is shrouded in mist.
സത്യമീ,വസന്തമിങ്ങെത്തിയല്ലോ
ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
പുലരിയില്‍ പൂമഞ്ഞിന്നാവരണം (സോജന് ജോസഫ്)
ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
ഈ പേരില്ലാക്കുന്നിനു
മഞ്ഞണിയുടെ മൂടുപടം.
o
ഓർക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളിൽ. (രവികുമാര്‍ വാസുദേവന്‍ )
...(യാത്രയ്ക്കിടയിൽ ബഷോ ഒരു ഭക്ഷണശാലയിൽ കയറിയപ്പോൾ കടയിലെ യുവതി-അവളുടെ പേരിന് പൂമ്പാറ്റ എന്നാണർത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട് തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാൻ ആവശ്യപ്പെട്ടു.)
പുലരിമഞ്ഞിൽ മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോൾ
വസന്തമായെന്നറിയുന്നു ഞാൻ.
ശരൽക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാൾ,
എന്നയൽവക്കത്തുകാരൻ? . (രവികുമാര്‍ വാസുദേവന്‍ )
(തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿ അനുഭൂതി; അല്ലെങ്കിൽ തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദാത്മ്യം.)
No comments:
Post a Comment